Thursday 20 October 2011

കേരളത്തില്‍ ജോലി കിട്ടിയ അറബി,ബാപക്കെഴുതുന്ന കത്ത്


കേരളത്തില്‍ ജോലി കിട്ടിയ അറബി,ബാപക്കെഴുതുന്ന കത്ത്

അസ്സലാമു അലൈകും,
കൈഫ് ഹാലക് യാ അബ്വീ, കോപ്പ് അറബിയൊക്കെ മറന്നു ബാപ്പാ. ബാപ്പ വീട്ടിലെ മലയാളി ഹൌസ് മെയിഡായി വന്ന എന്റെ ഉമ്മാനെ കെട്ടിയത് കൊണ്ട് ഇപ്പോള് മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്ന് കരുതുന്നു. ഇവിടെ കൊച്ചിയിലെ ഒരു സ്വകാര്യ എണ്ണ ഖനന കമ്പനിയില് തന്നെയാണ് പണി. പണി ഭയങ്കര ബുദ്ധിമുട്ടൊക്കെത്തന്നെയാണ് ബാപ്പാ. അവിടന്ന് പഠിച്ച് വന്ന“ഓയില് ലിഫ്റ്റിങ് ടെക്നോളജി” കോര്സിന്റെ സര്ട്ടിഫിക്കേറ്റ് ഇവിടത്തെ പഞ്ചായത്ത് അപ്പീസര് പോലും അറ്റസ്റ്റ് ചെയ്തു തരുന്നില്ല. അത് അംഗീകാരം ഇല്ലാത്ത കോര്സാണത്രെ. അവര് ബാപ്പാനെയും എന്നേയും അഡ്മിഷന് കോഴ വാങ്ങി പറ്റിച്ചതാ ബാപ്പാ. അവരുടെ “പൈലിങ് & സേഫ്റ്റി എഞ്ചിനീറിങ്” കോര്സും തട്ടിപ്പാണ് എന്ന കാര്യം മൂത്താപ്പാന്റെ മോനോട് പറയണം.

റൂമില് ഖത്തര്, കുവൈറ്റ്, ബഹറിന് തുടങ്ങീ ദരിദ്ര രാജ്യത്ത് നിന്നുമുള്ള കുറച്ച് പേരും ഈ കമ്പനിയില് ജോലി നോക്കുന്നു. കൂടാതെ ഒരു തമിഴ് നാട്ടു കാരനും റൂമില് ഉണ്ട്. ഞങ്ങള് പണിയെടുത്ത് പണിയെടുത്ത് വെയിലു കൊണ്ട് ആകെ കറുത്ത് കരുവാളിച്ച് കൂടെയുള്ള തമിഴന്റെ ചേലുക്കായി ബാപ്പാ. ഞങ്ങളുടെ സൂപ്പര്വൈസര് ഒരു കരിവീട്ടി വീരാനിക്കാടെ മകന് അയ്മൂട്ടിയാണ്. അവന്റെ ബാപ്പ പണ്ടെങ്ങാന് ഗള്ഫില് ഒരു അറബി വീട്ടില് പണിക്കു നിന്നിരുന്നത്രേ. അന്നു നമ്മള് അവരെ പീഡിപ്പിച്ച് പണിയെടുപ്പിച്ചതിന്റെ ദേഷ്യം ഇപ്പോള് ഞങ്ങളോടാണ് തീര്ക്കുന്നത്.

പിന്നെ ദുബായിയിലെ പുറമ്പോക്കില് താമസിക്കുന്ന നമ്മുടെ അമ്മായിയുടെ മകന് ഇവിടെ അടുത്തുള്ള ഒരു വീട്ടില് ഹൌസ് ഡ്രൈവറായി ജോലിയെടുക്കുന്നുണ്ടെന്ന് അറിഞ്ഞു. ഇവിടെ ഞായറാഴ്ചയും ഓവര്ടൈം പണി ഉള്ളത് കൊണ്ട് അവനെ കാണാന് പോകാന് കഴിയാറില്ല.“അല് മാജിദ് സുല്താനി അല് ഗല്താനി”എന്ന അവന്റെ പേര് അവര് “കോരന്” എന്നാണ് വിളിക്കുന്നത്. പണ്ട് ഗള്ഫില് ഗ്രോസറി നടത്തി പണക്കാരായ ഒരു കുടുംബമാണ് അത്.പണ്ട് അവരുടെ ഗ്രോസറിയില് കയറി അറബി പിള്ളേര് വഴക്കുണ്ടാക്കാറുള്ളതിന്റെ ദേഷ്യമാണ് അവര്ക്ക്. അവന് ഭക്ഷണത്തിന്റെ കാര്യത്തില് വലിയ കുഴപ്പമില്ല. ആ വീട്ടുകാരുടെ മുന് തലമുറക്കാര് കഴിക്കാറുണ്ടായിരുന്ന “കഞ്ഞി” അതിന്റെ സൈഡ് ഡിഷായ“ചമ്മന്തി”പിന്നെ വിശേഷ ദിവസങ്ങളില് “ചുട്ട പപ്പടം”എന്ന ഒരു സാധനവും കിട്ടുമത്രെ.ആ വീട്ടില് തന്നെ ഹൌസ് മെയിഡായി നില്ക്കുന്ന ഒരു കുവൈത്തി പെണ്ണുമായി അവന് അടുപ്പത്തിലാണെന്നും അറിയാന് കഴിഞ്ഞു.

ബാപ്പാട് എനിക്ക് പറയാനുള്ളത് ചിലവുകളൊക്കെ കുറയ്ക്കുക. ഇപ്പോള് ഒരു ഇന്ത്യന് രൂപയ്ക്കു ഇരുപത് ദിര്ഹമാണ് എക്സ്ചേഞ്ച് റേറ്റ്. നമ്മുടെ എണ്ണപ്പാടങ്ങള് ഉണ്ടായിരുന്നപ്പോള് ബാരലിന് 50 ഡോളര് ഉണ്ടായിരുന്ന ക്രൂഡിന് ഇന്നു പത്തിരട്ടിയാണ് വില. തല്ക്കാലം ഉള്ളാ ചെറിയ കാറ് വിറ്റ് കറവുള്ള ഒരു ഒട്ടകത്തിനെ വാങ്ങുക. അമ്മായിയെ കാണാനൊക്കെ അതിന്റെ പുറത്ത് പോയാല് മതി.പിന്നെ ആവശ്യത്തിന് പാലും കറന്ന് വില്ക്കാം. ഈയിടെ അവിടെ എല്ലാ സാധനങ്ങള്ക്കും വില കൂടി എന്ന് അറിയാന് കഴിഞ്ഞു. കറന്റ് ബില്ല് കെട്ടാതെ ഫീസ് ഊരി കൊണ്ട് പോകാതെ നോക്കണം.
വിസയ്ക്ക് ചിലവാക്കിയ പണം അടുത്ത മാസത്തോട് കൂടി കൊടുത്ത് തീരുമല്ലൊ. കഴിഞ്ഞ ദിവസം കണ്ണൂര് എയര്പോര്ട്ടില് വന്നിറങ്ങിയ ഉദ്യോഗാര്ത്ഥികളെ കള്ളവിസയിലാണ് വന്നിരിക്കുന്നതെന്നും പറഞ്ഞ് തിരിച്ചയച്ചു. ഏതോ ഏജന്സി ചതിച്ചതാവും.

കൂടുതല് ഒന്നും എഴുതുന്നില്ല. ക്രൂഡിന്റെ ബാരല് ലിഫ്റ്റ് ചെയ്ത് ലിഫ്റ്റ് ചെയ്ത് ഒരു പരുവത്തിലായി. ഇവിടെയുള്ള മെസ്സില് നിന്നുമാണ് ഭക്ഷണം. മൂന്ന് നേരത്തിനും കൂടി നല്ലൊരു സംഖ്യ വരും.പിന്നെ ഓവര് ടൈം ഇല്ലാത്ത ദിവസങ്ങളില് റോഡ് സിഗ്നലില് പേപ്പര് വില്ക്കാനും, പാര്ക്കുകളില് ഐസ് ക്രീം വില്ക്കാനും പോകാറുണ്ട്. മുന്സിപ്പാലിറ്റിയിലെ സി ഐ ഡികള് കണ്ടാല് അവര് പിടിച്ച്കൊണ്ട് പോയി വിസ ക്യാന്സല് ചെയ്ത് കയ്യോടെ കേറ്റി വിടും. അത് കൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ പണികളൊക്കെ ചെയ്യുന്നത്. കഴിഞ്ഞ ദിവസം “ലേബര് കാര്ഡ്” (പത്താക്ക) കളഞ്ഞ് പോയിരുന്നു. ഭാഗ്യത്തിന് ഒരു കൂട്ടുകാരന് കിട്ടി. ഇല്ലെങ്കില് പിഴ ഒടുക്കേണ്ടി വന്നേനെ. നാട്ടിലേക്കു എന്നു വരാന് പറ്റുമെന്ന് അറിയില്ല.ലീവിന് കൊടുത്തിട്ടുണ്ട്. മിക്കവാറും അടുത്ത വര്ഷത്തെ പെരുന്നാളിന് എത്താന് നോക്കാം.കിംഗ് അബ്ദുല് അസീസ് എയര്പോര്ട്ടിലേക്ക് ആയിരിക്കും മിക്കവാറും ടിക്കറ്റ് കമ്പനി തരുന്നത്. പിന്നെ മനാമ സൂപ്പര് മാര്ക്കറ്റിലെ പറ്റ് അടുത്ത മാസം തീര്ക്കാം എന്ന് പറയുക. നാട്ടിലേക്ക് വരുമ്പോള് എന്തൊക്കെ കൊണ്ട് വരണമെന്നു അടുത്ത മെയിലില് അറിയിക്കുക.പിന്നെ മേലാല് ആരോടും “ഓയില് ലിഫ്റ്റിങ് ടെക്നോളജി” പഠിച്ച് ഇങ്ങോട്ട് വരണ്ട എന്ന് പറയുക, കാരണം ഈ “ഓയില് ലിഫ്റ്റ് ടെക്നോളജി”
ഇമ്മിണി കടന്ന കയ്യാണ് ബാപ്പാ!
ഇത്രമാത്രം,ബാപ്പാടെ സ്വന്തം മകന്,
അല് ജമാല് അല് സാലം അല് ലേലം ഗല്താനി (ജമാലു)

Wednesday 19 October 2011

രക്ഷ നേടാന്‍ പുരുഷന്‍മാര്‍ കണ്ടെത്തുന്ന എളുപ്പവഴികള്‍

പുരുഷന്മാര്‍ നുണക്കെട്ടഴിക്കുന്പോള്

 ആം സോറി (ഞാന്‍ ക്ഷമ ചോദിക്കുന്നു): ഒരു സന്ദര്ഭത്തില്‍ നിന്ന്‌ രക്ഷ നേടാന്‍ പുരുഷന്മാര്കണ്ടെത്തുന്ന എളുപ്പവഴിയാണീ മൂന്ന്‌ വാക്കുകള്‍. അത്‌ വഴി വഴക്കില്‍ നിന്ന്‌ തടിയൂരാന്അവര്ക്ക്‌ കഴിയുന്നു.

ഞാന്‍ ഏകനാണ്‌: ഞാന്‍ തനിച്ചാണ്‌, എനിക്ക്‌ വളരെയധികം ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നു...തുടങ്ങിയ വാക്യങ്ങള്‍ മിക്ക പുരുഷന്മാരും അവരുടെ പങ്കാളിയുടെ അടുത്ത എന്തെങ്കിലുംസന്ദര്ഭത്തില്‍ പ്രയോഗിച്ചിട്ടുണ്ടാവുംസ്ത്രീയ്ക്ക്‌ സുരക്ഷിതത്വം തോന്നിക്കാന്‍ കൂടിയാണീനുണ പറച്ചില്‍. അപ്പോള്‍ താന്‍ മാത്രമേ ഒപ്പമുളളൂ എന്ന്‌ ചിന്ത സ്ത്രീയെ സന്തോഷിപ്പിക്കുകയുംആശ്വാസമേക്കുകയും ചെയ്യുംഇതിന്‌ പുറമേപങ്കാളിയുമായി കൂടുതല്‍ സമയംചെലവഴിക്കാനും  കൊച്ചു നുണ പുരുഷന്‌ സഹായകമാവുന്നു


നിനക്കത്ര തടിയൊന്നുമില്ലകാമുകിയെ പാട്ടിലാക്കി നിര്ത്താനുളള ഉത്തമമാര്ഗ്ഗമാണ്‌ അവരുടെശരീരപ്രകൃതിയെ കുറിച്ച്‌ വാനോളം പുകഴ്ത്തുകയെന്നത്‌. കാമുകിയ്ക്ക്‌ തടിയല്പ്പംകൂടുതലാണ്‌, ഇതേ കുറിച്ച്‌ കക്ഷി വളരെ ടെന്ഷനടിക്കുന്നുമുണ്ട്‌.
 അവസരത്തില്‍ നീ കരുതുന്നത്‌ പോലെ അത്ര തടിയൊന്നും നിനക്കില്ലനിനക്ക്‌ വെറുതേതോന്നുന്നതാണ്‌. ആവശ്യത്തിന്‌ തടിയെ നിനക്കുളളൂ.. തുടങ്ങിയ പ്രയോഗങ്ങള്‍ അവളെസന്തോഷിപ്പിക്കുമെന്ന് പുരുഷനറിയാം.

പങ്കാളിയെ നിരാശപ്പെടുത്തേണ്ട എന്ന കരുതിയാണ്‌ പുരുഷന്മാര്‍ ഇത്തരം നുണകള്എഴുന്നളളിക്കുന്നത്‌.

15 
മിനിറ്റിനകം ഞാന്‍ അവിടെയെത്തുംഇത്‌ ചുരുങ്ങിയത്‌ ഒരു പത്തിരുപത്‌ പ്രാവശ്യമെങ്കിലുംതന്റെ പുരുഷകേസരിയില്‍ കേള്ക്കാത്ത സ്ത്രീകളുണ്ടാവില്ലനീയൊരുങ്ങിയിരുന്നോഞാന്അരമണിക്കൂറിനകം അവിടെയെത്തുംഅല്ലെങ്കില്‍ നീ സ്ഥലത്തെത്തിയോഅവിടെ നിക്കേ,ഞാനിതാ എത്തികഴിഞ്ഞു തുടങ്ങിയവ പുരുഷന്മാരുടെ സ്ഥിരം പല്ലവികളാണ്‌.

പാവം പങ്കാളി ഉടുത്തൊരുങ്ങി മണിക്കൂറുകള്‍ വഴികണ്ണും നട്ടിരിക്കുന്നത്‌ മിച്ചംഅവസാനംനമ്മുടെ കക്ഷി എത്തി കഴിഞ്ഞാലോനേരം വൈകാന്‍ എന്തെല്ലാം കാരണങ്ങളാണ്‌ നിരത്തുക.ഇതും വിശ്വസിച്ച്‌ കണ്ണുമിഴിച്ചിരിക്കാനെ അവള്ക്ക്‌ കഴിയൂകാര്യകാരണസഹിതം നുണകളുടെഭാണ്ഡകെട്ടഴിക്കുമ്പോള്‍ പിന്നെന്തു ചെയ്യാന്‍ പറ്റും.

ലോകത്തില്‍ ഏറ്റവും ഇഷ്ടം നിന്നെഇത് കേള്ക്കാത്ത കാമുകിമാരുണ്ടാവില്ല ലോകത്ത്എനിക്ക് നിന്നെ കഴിഞ്ഞെ മറ്റെന്തുമുളളൂനീയില്ലാതൊരു ജീവിതം എനിക്ക് ചിന്തിക്കാനെകഴിയില്ല.. എന്നിങ്ങനെ പോവും പുരുഷസല്ലാപങ്ങള്‍.

ഇത് കേട്ടപാതി കേള്ക്കാത്ത പാതി നമ്മുടെ നായിക അങ്ങ് വാനോളം ഉയരുമെന്ന് നായകന്അറിയാംഇങ്ങനെ എത്ര പേരോട് പുളളി ഇതേ പല്ലവി ചൊല്ലിയിട്ടുണ്ടെന്ന് പുരുഷന്റെ മാത്രംസ്വകാര്യം.
Related Posts Plugin for WordPress, Blogger...